2018, മേയ് 31, വ്യാഴാഴ്‌ച


"ഞാനിത്തിരി ഒറ്റക്കിരിക്കട്ടെ.. എന്റെ തല ഇപ്പൊ പൊട്ടിത്തെറിക്കും"
രണ്ടു കൈകൾ  കൊണ്ടും മുഖം മറച്ചു കൊണ്ടാണ് അവളതു പറഞ്ഞത്, പോകാൻ ഞാൻ തയ്യാറല്ലായിരുന്നു.

ഞാൻ അവളുടെ കൈകൾ മുഖത്തു നിന്ന് അടർത്തി മാറ്റി, അവൾ ആവും വിധം എതിർത്തു. എന്റെ കൈകളിൽ ചൂടുള്ള കണ്ണ് നീർ പടർന്നു. അവൾ കരയുകയായിരുന്നു.

"നിമ്മി", ഞാൻ വിളിച്ചു .  ശബ്ദം പക്ഷെ പുറത്തു വന്നില്ല.. ഞാനും ഒരു ഷോക്ക്‌ ഏറ്റത് പോലെ ആയിരുന്നു. എന്റെ തൊണ്ട ആ ഒറ്റ നിമിഷം കൊണ്ടു വരണ്ടുണങ്ങി പോയിരുന്നു.

കുറച്ചു മിനിട്ടുകൾക്ക് മുന്പ്, എത്രയധികം സന്തോഷത്തോടെ ആണ് അവൾ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്കു പോയത്, അതും എന്നെ കളിയാക്കി ചിരിച്ചും കൊണ്ട്.

കോളേജിലെ ഫൈനൽ ഇയർ,  ക്ലാസ്സിൽ ഹാജർ നിർബന്ധമില്ലാതിരുന്ന ഒരു സ്റ്റഡി ലീവ് നു, ഞങ്ങൾ കുറച്ചു പേർ മാത്രമേ അന്ന് ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. അവൾ എന്റെ ഡിസ്കിൽ ആണ് ഇരുന്നെ.. ഞാൻ ബെഞ്ചിലും. പുസ്തകങ്ങളെ ഒക്കേം മറന്നു സംസാരിക്കുകയായിരുന്നു.. പുറത്തുകൂടി പോയ ഫസ്റ്റ് ഇയർ പെണ്കുട്ടിയെ വായ്‌ നോക്കിയതിനു എന്നെ കണക്കിന് കളിയാക്കികൊണ്ടിരുന്നപ്പോൾ ആണ് അവളുടെ ഫോൺ റിംഗ് ചെയ്തത്. ഞാൻ നോക്കും മുന്നേ ഫോണും എടുത്തു അവൾ പുറത്തേക്ക് പോയി..

കുറച്ചധികം നേരമെടുത്തു അവൾ തിരിച്ചെത്താൻ.

അവൾ തിരികെ വരുന്പോൾ തിരിച്ചെന്തെങ്കിലും പറയാൻ ഞാൻ ഒരുങ്ങി ഇരിക്കുകയായിരുന്നു. അവൾ മിണ്ടാതെ, എന്നെ നോക്കുക പോലും ചെയ്യാതെ സ്വന്തം സീറ്റിലെക്ക്  നടന്നു.
"ഡി പൂച്ചക്കണ്ണി, ഇങ്ങോട്ട് വായോ", ഞാൻ വിളിച്ചു.

"നിന്റെ മറ്റവൻ ആണോ വിളിച്ചേ?" ഞാൻ വിടാൻ ഭാവം ഇല്ലാ.
 അവൾ നോക്കിയില്ല.
"അവൻ പറഞ്ഞോ എന്നോട് മിണ്ടണ്ട എന്ന്?"

ഇത്തവണ അവൾ തിരിഞ്ഞു നോക്കി, വല്ലാത്ത ഒരു ഭാവം. അവളുടെ ഡിസ്കിൽ ഇരുന്ന പെൻസിൽ ബോക്സ്‌ എടുത്തു എന്റെ നേരെ എറിഞ്ഞു. അത് ഭിത്തിയിൽ അടിച്ചു നാല് പാടും ചിതറി.


അവ ഓരോന്നും വാരി എടുത്ത് ബോക്സിൽ ഇട്ടു, അതുമായി ഞാൻ അവളുടെ അടുത്തേക്ക് ചെന്നതാണ്.
എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറഞ്ഞത്.

പൊരി വെയിലത്ത്‌ മാനം ഇരുണ്ടു കൂടി പെട്ടെന്ന് ഒരു മഴ വരും പോലെ.  ആ മഴക്കാറിനു താഴെ ഞങ്ങൾ ഒറ്റപ്പെട്ടു പോയത് പോലെ തോന്നി എനിക്കു.
അവൾ കരയുകയാണ്.  ഇതിപ്പോ എന്തിനാണാവോ, ആരാവും വിളിച്ചത്. അവളുടെ മൂഡ്‌ നോക്കാതെ  കളിയാക്കേം ചെയ്തു. മുഖം കണ്ടു മൂഡ്

"എന്താ? എന്ത് പറ്റി ? ",  ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷെ അവളോട് ഒന്നും ചോദിക്കാറില്ലായിരുന്നു ഞാൻ ഒരിക്കലും.
പേർസണൽ ആയ ഒരു കാര്യവും ചോദിക്കരുത്.. അങ്ങനെ ഒരു നിർബന്ധം ഉണ്ടാരുന്നു അവൾക്ക്,  അവളുടെ ഫ്രണ്ട്ഷിപ് നിയമപുസ്തകത്തിലെ ഒന്നാമത്തെ പൊട്ട നിയമം.  ഞാൻ ഒരിക്കലും അത് തെറ്റിക്കാതിരുന്നതിനാലാവണം ഞങ്ങൾ തമ്മിൽ ഈപ്പോഴും ഒരു എടി പോടാ ബന്ധം നിലനിൽക്കുന്നത്.  മൂന്നു വർഷം ഫ്രെണ്ട്ഷിപ്പൊക്കെ അവളുടെ ലൈഫിൽ എവറെസ്റ് പോലെ ആണ്. രണ്ടാഴ്‌ചയിൽ കൂടുതൽ ആർക്കും അവളെ സഹിക്കാൻ പറ്റില്ല, അല്ലേൽ അവൾക്കു പറ്റില്ല.

ഞാൻ അവളുടെ അടുത്ത് തിക്കി തിരക്കി, ഇത്തിരി ഇടമുണ്ടാക്കി ബെഞ്ചിൽ ഇരുന്നു.


കനത്ത മൗനം കാർമേഘം പോലെ അപോഴും മൂടി നിൽക്കുകയായിരുന്നു.


tbc



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ