2015, ജൂൺ 19, വെള്ളിയാഴ്‌ച

അമ്മ


മിഴിനീർ തുടക്കുകിനി മഴമാറി
അർക്കനീ മാനത്തു വന്നുവല്ലോ .
ഇനി വീടു പൂകുവാൻ വെക്കം നടക്കുക
രാത്രിക്കു മുൻപേ അവിടെയെത്താം.


കടവത്തു തോണി കിടപ്പുണ്ട്,
കാത്തിനി  മുഷിയേണ്ട കണ്മണി,
ഇമ നീട്ടി നോക്കുവിൻ, കൂടെത്തുവാനിനി
ഒരുപാടു നേരം കഴിച്ചിടേണ്ടാ,

അമ്മയാ കോലായിൽ നമ്മെയും നോക്കി
ഈറനാം അരമതിൽ ചാരി..
മിഴിനീരടരുന്ന കണ്ണുമായ്,



-tbc-






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

കാർത്തിക

കാർത്തിക നാളിലോരായിരം ദീപവുമായെ-
   നിക്കായ്‌ കാത്തു നിൽക്കാൻ,
പരിഭവം ചൊല്ലി നീ മെല്ലെ ചൊടിക്കുമ്പോൾ
   മാറോടു ചേർത്തൊന്നു ചുംബിക്കുവാൻ ...

--tbc-




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ..

[ഒരുപാട് നാളുകൾക്കു മുന്നേ, ഈസ്റ്റ്‌ കോസ്റ്റ് വിജയൻറെ ആൽബങ്ങൾ തലയ്ക്കു പിടിച്ചപ്പോ തട്ടിക്കൂട്ടിയത്,  2004    അതിൽ  ഒര്മയുള്ള കുറച്ചു വരികൾ  ]


എന്റെ ഭാവനയിൽ ഉയിരിട്ടൊരാത്മഗീതം,
എന്റെ ചേതനയിൽ തളിരിട്ടോരനുരാഗം
നിനക്കായ്‌ സഖി ഞാൻ കാത്തിരിപ്പൂ ,
എന്റെ ദിവ്യനുരാഗത്തിൽ ഈണവുമായ്....

നീയെന്റെ ജീവന്റെ ജീവനല്ലേ,
നീയെനിക്കായി പിറന്നതല്ലേ,
നീയെന്റെ ചാരത്തു വന്നണയു.
സഖി, നിനക്കായ്‌ ഞാനിന്നും കാത്തിരിപ്പൂ..

നീ രാഗമാകുമ്പോൾ താളമാകും , ഞാൻ
നീ വരി മൂളവേ പോരുളായിടാം,
എൻ  മണിവീണയിൽ ശ്രുതി മീട്ടി , ഞാൻ
നിൻ പാട്ടിനെന്നെന്നുമീണമിടാം.

കണ്ണടച്ചിരുന്നാൽ നിന്റെ രൂപം,
കാതോർ ത്തിരുന്നാൽ  നിന്റെ ശബ്ദം.
ഹൃദയം തുടിക്കുന്ന മന്ത്രമായ് നീ ,
ദേവീ നീയെന്റെ ജന്മപുണ്യം.





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

പേനത്തുന്പിൽ നിന്ന് കടലാസിലേക്കുള്ള ദൂരം

പേനതുന്പിൽ നിന്ന് കടലാസിലേക്കുള്ള ദൂരം,  ക്രിയാത്മകമായ ആവിഷ്കാരത്തിന് പ്രതികൂലമായ ദൂരം.
കൈകൾക്ക് കൂച്ചുവിലങ്ങ് ഇട്ടതുപോലെ, അല്ലെങ്കിൽ മരവിച്ച പോലെ എഴുതാൻ പറ്റാത്ത അവസ് ഥ.
മനസ്സ് വീർപ്പുമുട്ടുന്പോഴും അതിനു  ഒന്നും എഴുതാനാവില്ല ചിലപ്പോ.

വായിക്കുന്ന ആളിനെപറ്റി ചിന്തിച്ചാൽ എഴുത്ത് പിന്നെയും വഴിമുട്ടും.