2016, നവംബർ 9, ബുധനാഴ്‌ച

ഭ്രാന്തൻ ചിന്തകൾ.(പ്രണയം )


ആത്മാവു പണയം വച്ചിട്ടു ഒരു യാത്ര പോകണം.
നാളെയൊരു ഓസ്യത്ത് എഴുതാൻ ഒന്നും ബാക്കിയുണ്ടാവരുത്.
***

എല്ലാരേം ഓടിനടന്നു ക്ഷണിക്കുന്ന കൂട്ടത്തിൽ എന്നേം ക്ഷണിച്ചു...
"എന്റെ കല്ല്യാണക്കുറി"

***


പ്രണയത്തിന്റെ വടക്കു കിഴക്കൻ ആകാശത്തു വന്നുദിക്കുന്ന നക്ഷത്രമാകണം.
"മരണശേഷം"

***

വായിച്ചതും പഠിച്ചതുമായ എല്ലാ പുസ്തകങ്ങളിലും പ്രണയമായിരുന്നു...
ഒടുവിൽ സ്വന്തം പ്രണയം തേടി കണ്ടുപിടിച്ചപ്പോൾ എല്ലാരും വിളിച്ചു
"വിവരദോഷി"
***

അകലങ്ങളിൽ നിന്നടുത്തുവന്നു ഒന്നായി, പിന്നെ അകന്നകന്നു പോകണം,
വീണ്ടുമൊന്നിക്കാൻ, വാക്കു പറയാതെ, രാത്രിയും പകലും പോലെ.
"എന്നും!"
***
ഹൃദയത്തിലിപ്പോൾ പൂ കൊഴിഞ്ഞ തണ്ടുകളിൽ
വ്രണങ്ങളാണ്..
അതിൽ പഴുത്തൊലിക്കുന്നതും ഞാൻ മാത്രമാണ്. (നീ?)

***
അനുരാഗമായിരുന്നു അടങ്ങാത്ത അനുരാഗം
അറിവിനോടും അറിഞ്ഞതിനോടും
കണ്ടറിഞ്ഞപ്പോൾ നിന്നോടും.

***
ഉണർവിന്റെ സംഗീതമാണ്
പക്ഷെ ആത്മാവ് നിന്നിൽ അലിഞ്ഞു ചേർന്ന് ഉറങ്ങുകയായിരുന്നു
ഞാൻ പ്രണയിക്കുകയായിരുന്നു
ആദ്യമായി
***

നാം തമ്മിൽ ചേർന്നിട്ടും പൂർണമാകാത്ത
പ്രണയത്തിന്റെ ആർത്തി തീർന്നതു വിരഹം കൊണ്ടാണ് .