2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

നുറുങ്ങു കവിതകൾ..


1.
വെറുതെയാവില്ലൊരു വാക്കുപോലും,
വെറുതെയാവല്ലേ ഒരു നീക്ക് പോലും.
വെറുതെയാവട്ടെയൊന്നൊഴിയാതെയൊന്നായ് 
വെറുപ്പുളവാക്കുന്ന ചെയ്തിയെല്ലാം....


 2.

പലവഴി ചെന്നൊരുദിക്കിലെത്തുകിൽ,
ശരിയായ ദിക്കിന്നു വഴിയൊക്കെയൊന്നുപോൽ ..
എന്നാലുമേറെ ചരിച്ച വഴി , വിട്ടു മറ്റൊന്നു,
പൂകുകിൽ, വഴിക്കല്ല നഷ്ടം! നമുക്കെന്നു മാത്രം!

3.
ഓർമകളുടെ പുസ്തകത്താളുകളിൽ
ആകാശം കാണാതെ, 
മയിൽ പീലികൾ ഇനിയും കാത്തിരുപ്പുണ്ട്...
വീടിന്നകത്തളങ്ങളിൽ, പ്രസവിക്കാൻ മാത്രം 
വിധിക്കപ്പെട്ട പെണ്‍കൊടികളെപ്പോലെ!

4
നിലാവ് കരയുകയായിരിക്കുമല്ലേ?
ഇന്നവളുടെ  കയ്കളരിയുമല്ലേ?
പണ്ടവൾ  മണ്ണിലെഴുതിയ ചിത്രങ്ങളിലൊ- 
ന്നിന്നിവിടുത്തെ ദൈവത്തിന്റേതത്രേ!
[je suis charlie]

5
ചിരിക്കുള്ളിലൊതുക്കിയ ചതി,
ചതിക്കുള്ളിലൊതുക്കിയ ചിരി,
ഒന്നുള്ളിലോട്ടുകാണാനിച്ചിരി,
ഉൾക്കാഴ്ച വേണമായിരുന്നു!

6.
ഇറ്റു വീഴും നിണം, കനിഞ്ഞില്ലം നിറഞ്ഞു.
ഇനിയൊരു പതിനാറുകോലയിത്തമാവാം.
#menstruation






 ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ