2022, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഗെറ്റ് റ്റുഗെതർ


മ്മടെ ജിത്തപ്പന്റെ  വീടിന്റെ അടുത്ത്,  ആളൊഴിഞ്ഞ വഴിവക്കിൽ,  വേലി പത്തലിൽ ഒരു ഗ്ലാസ് കമിഴ്ത്തി വച്ചിട്ടുണ്ട്,

ആര് അവിടെ വന്നാലും എടുക്കാൻ പാകത്തിനു,

കുപ്പിയുമായി വരുന്ന ആർക്കും എടുക്കാം കുടിക്കാം തിരിച്ചു വയ്ക്കാം 

ജവാൻ മുതൽ ജാക്ക് ഡാനിയേൽ  വരെ ഒഴിച്ചാലും കൂടി  നില്കുന്നവർക് വലിപ്പച്ചെറുപ്പം ഇല്ലാതെ മാറി മാറി ഓരോ നില്പൻ വലിക്കാൻ ഉള്ള ഗ്ലാസ്.

ലാലേട്ടൻ പറയും പോലെ `ഇതിൽ എന്തും പോവും`.


ആ ഗ്ലാസിന് ചുറ്റും കൂടാൻ വരുന്നവർ വലിയ പ്ലാനിങ് ഇല്ലാത്തവാരാണ്..

ഒരു ഒന്നാം തിയതിക്ക് പോലും  തെറ്റിക്കാൻ പറ്റുന്ന പ്ലാനിങ് മാത്രം ഉള്ളവർ.  ബീവറേജ് ഒഴിവാണെന്നു തിരിച്ചറിയുമ്പോൾ ഒരു ഫുള്ളിന് വേണ്ടി അവിടെ നിന്ന് പ്ലാൻ ഉണ്ടാക്കുന്നവർ. അങ്ങനെ ആ ഒന്നാം തിയതിയെ അവിടെ നിന്ന് തോല്പിക്കുന്നവർ.

അതും ഒരു ഗെറ്റ് ടുഗെതർ ആണ്

അവിടെ എല്ലാവരുടെയും കഥകൾക്കു വില ഉണ്ടാവും  

പഴയ കഥകൾ..  തടസങ്ങളില്ലാതെ,  ഊഴമിട്ടു കേഴ്‌വിക്കാരുമായി.  

കേൾക്കാൻ ആളുണ്ടെങ്കിലും ഓർമ്മിക്കാൻ ആളുണ്ടാവില്ലെന്ന വിശ്വാസത്തോടെ, മനസ്സിന്റെ അടിവേരുകൾ ചികഞ്ഞെടുക്കുന്നവർ.

ജയിച്ചവരും തോറ്റവരും ഇല്ല  

ഉള്ളവരും ഇല്ലാത്തവരും ഇല്ല  

എന്തിനും ഏതിനും ധൈര്യവുമായി,

വലുപ്പ ചെറുപ്പമില്ലാതെ ഒരുപോലെ ഷെയർ ഇട്ടവർ മാത്രം 

ഒരേ ഗ്ലാസിൽ നിന്നും ഒരേ ലഹരി നുകരുന്ന 

സാധാരണ മനുഷ്യർ...

വിളിക്കാതെ തന്നെ ആർക്കും കേറിവരാൻ തോന്നുന്ന, എന്റേതാണെന്നു തോന്നുന്ന വലുതും ചെറുതും, ജീവിത വിജയങ്ങളുടെ മോട്ടിവേഷൻ ക്ലാസും ഒന്നും ഇല്ലാത്ത ഒരു നമ്മളിടം.. നമ്മളിടങ്ങളിലെ ഒരു ഗെറ്റ് ടുഗെതർ.

വേറെയും ഉണ്ടല്ലോ ഗെറ്റ്ടുഗെതർ അതിങ്ങനെ ആവാത്തതുകൊണ്ടാണ്  ചിലപ്പോഴെങ്കിലും ഗെറ്റ് ടുഗെതർ എന്ന് കേൾക്കുമ്പോൾ വഴി മാറി പോകുന്നത്, 

 പഴയ ജോലിസ്ഥലത്തെ, കോളേജിലെ, സ്കൂളിലെ, അങ്കണവാടിയിലെ!

ജയിച്ചവരുടെ കഥകൾക്കു കാതാവാൻ ആർക്കാണിഷ്ടം,പ്രത്യേകിച്ച് അവ നമ്മുടെ കഥകളോടൊപ്പം തന്നെ സഞ്ചരിക്കുമ്പോൾ.  ആരാണ്  അത്രമേൽ അപഹർഷരല്ലാത്തവർ.


ഓരോരുത്തർക്കും ഇല്ലേ ഒരു കഥ,  എന്തിനാണൊരോ ഗെറ്റ് റ്റുഗെതർ ഉം കഥകളുടെ റിലേറ്റിവിറ്റി തിയറി പയറ്റുന്നത്. കയ്യടികളിൽ വേദന കൂടി കലരുന്നുണ്ടല്ലോ, പുറത്തു കേൾക്കാത്ത, ഒതുക്കിയ ചിരികൾക്കു പിന്നിൽ നേർത്ത ഞരക്കങ്ങൾ ഹൃദയത്തിൽ ആരോ താഴേക്ക് പിടിച്ചു വലിക്കും പോലെ.

അവ മാത്രം മതിയോ.

ജീവിതത്തിനു രണ്ടറ്റം ഉണ്ടെന്നും അത് കൂട്ടിമുട്ടിക്കൽ ആണ് നമ്മുടെ ജീവിത വിജയം എന്നും, പലപ്പോഴും ആ അറ്റങ്ങൾ കയ്യെത്താത്ത വിധം ദൂരെ ആണെന്ന്  പറയുന്നവരുടെ കഥ കേൾക്കണ്ടേ, മറ്റു കഥകളുടെ കുത്തൊഴുക്കിൽ പെട്ട് അത് ഒലിച്ചു പോവാതിരിക്കണ്ടേ!  അവ നമ്മളും മനസ്സിലാക്കണ്ടേ, അവ കേൾക്കാനും ആളുണ്ടെന്ന് അവർക്കു കൂടി തോന്നണ്ടേ.

അങ്ങനെ ഏതൊരു ഗെറ്റ് ടുഗെതറും, മടിക്കാതെ ആർക്കും വരാവുന്ന ഇടം ആവണ്ടേ. അങ്ങനെ  ആയാൽ പിന്നെ അതിനു എന്തിനാണ് പ്ലാനിങ്? ഏതു ആൽത്തറയിലും , കടൽത്തീരത്തും അത് നടത്താമല്ലോ.  ബാക്കി അപ്പൊ കാണാം എന്ന് ഓരോരുത്തർക്കും പറയാമല്ലോ, വിശ്വസിക്കാമല്ലോ.


അങ്ങനെ ഓർത്തുവെക്കാൻ ഓരോ കഥകൾക്കായി അല്ല, ഗെറ്റ് ടുഗെതർ, 

എല്ലാ കഥകളും മറന്നു പഴയ കാലത്തേക്ക് തിരിച്ചു പോവാൻ മാത്രമായി വേണം.

 





---

മദ്യം തെറ്റാണ്, മദ്യത്തിന് വേണ്ടി ആവരുത് ജീവിതം  എന്ന മുന്നറിയിപ്പോടെ മാത്രം 

......






2022, ജൂൺ 7, ചൊവ്വാഴ്ച

ചില ഓർമ്മകളിൽ മനസ്സുടക്കുമ്പോൾ,  ഒന്നുരണ്ടു ഹൃദയമിടിപ്പുകൾ പോലും വിട്ടു പോകും.

നീയൊരിക്കൽ കാതോർത്തിരുന്നു ആവാഹിച്ച അതേ മിടിപ്പുകൾ



2022, ഫെബ്രുവരി 8, ചൊവ്വാഴ്ച

ബാംഗ്ലൂർ ഡയറി - ഡാർക്ക് പേജ് 1

 

ഏറ്റവും സുന്ദരമായ നഗരം ബാംഗ്ലൂർ..


പക്ഷെ എത്തിപ്പെട്ടിട്ടും ലൈഫ് പച്ച പിടിച്ചില്ല.

കച്ചറ ലൈഫ് .

റൂം മേറ്റ്‌ന്റെ  ഒടുക്കത്തെ വലി കാരണം(അതും പല ഫ്ലേവർ  ഉള്ള പുകകൾ .) എന്റെ ശ്വാസകോശം സ്പോന്ജ് പോൽ ആയപ്പോൾ, 


വീട് മാറാൻ പ്ലാൻ ആക്കി 

കോവിഡി നു മുന്നേ ബാംഗ്ലൂരിൽ  ഒരു പെണ്ണിനെ തപ്പിയെടുക്കുന്നതിനേക്കാൾ പാടാരുന്നു ഒരു വീട് തപ്പാൻ.**

ഒരുപാട് അന്ന്വേഷിച്ചു അവസാനം ഒരു ഫ്ലാറ്റ് കണ്ടു പിടിച്ചു

നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി , പച്ചപ്പും ഹരിതാഭയും ഉള്ള ഒരു സ്ഥലം. ഒറ്റയ്ക്ക് ഒരു ലൈഫ് 

അടുത്ത്  ഒരു റെയിൽവേ ലൈൻ   ഒഴിച്ചാൽ മനോഹരമായ വ്യൂ ഉള്ള  ബാൽക്കണി.ഫ്ളാറ്റുകളോ  വീടുകളും ഇല്ലത്ത കുറെയേറെ ഒഴിഞ്ഞ സ്ഥലം.. പുല്ല് പിടിച്ച പച്ച മൈതാനം.  

അടുത്തുള്ള റെയിൽവേ ലൈൻ ഡീസൽ എൻജിൻ വച്ച തീവണ്ടി  ഇടയ്ക്കു ഓരോന്ന് പുക തുപ്പി വരും..  ഊട്ടി പട്ടണം..പോട്ടി കട്ടണും  സൊന്നാ വാടാ.. 

6  ആം നിലയിൽ നിന്ന് അടിപൊളി വ്യെൂ 

ആഹാ വൈബ്,

അപോ തന്നെഅഡ്വാൻസ്  കൊടുത്ത്.. കുറച്ചധികം.

ഇനി ഞാനും പ്രകൃതീം മാത്രം..

അങ്ങനെ  നല്ല  ദിവസം അങ്ങോട്ട് താമസം മാറ്റി.

വൈകിട്ട് ആണ് എത്തിയെ , എല്ലാം സെറ്റ് ചെയ്തു കിടന്നുറങ്ങി 

നാളെ ഒരു പുതിയ ദിവസം,  പുതിയ ഒരു ജീവിതം 

പിറ്റേന്ന് അതി രാവിലെ 7 നു എണീറ്റ്. നേരെ അടുക്കളയിൽ പോയി ഒരു കാപ്പി ഒക്കെ ഇട്ടു...

ചാർളി  ഫിലിം ലെ പാർവതി ഒറ്റക് ഒരു നഗരത്തിൽ എത്തുന്ന ആ ഒരു ഫീൽ ഇല്ലേ...

കോഫി മഗ് മായി നേരെ ബാൽക്കണി പോയി മുന്നിലേക്ക്  ഉന്തി നിന്ന്  പ്രകൃതി ഭംഗിയിലേക്കു നോക്കി..

ദൂരെ മരങ്ങളിൽ നിന്ന് കിളികൾ പറന്നു പോകുന്നു  ഇളവെയിൽ ആകാശത്തു ചാല് കീറുന്നു.

കോട മഞ്ഞിന്റെ ശീലുകൾ,  മരങ്ങൾക്കിടയിലൂടെ താഴേക്കു പറന്നിറങ്ങുന്നു..  

താഴെ ആരോ ഒരാൾ അവിടെ ഇരിക്കുന്നു,  ആരാണാവോ ഈ രാവിലെ ഇവിടെ.. വല്ല ആട്ടിടയനാണോ...

ഹേ.. അതാ തൊട്ടപ്പുറത്തെ വേറെ ആൾ,

നോക്കുമ്പോ റയിൽവെ പാളത്തിൽ  കുറച്ചേറെ പേർ 

ഓരോ ചെറിയ പത്രം വെള്ളവുമായി ..... പണി പാളി !!

കാര്യം മനസ്സിലായോ..

അവർ കോഫി കുറച്ചു നേരത്തെ കുടിച്ചാരുന്നു.  the divine pressure. 

അവരും പ്രകൃതീം മാത്രം..



ദാരുണം!!!എന്റെ കോഫി പോയി..

വാതിൽ അടച്ചു പൂട്ടി 


പിന്നെ രാത്രി മാത്രം തുറക്കുന്ന വാതിൽ ആയി ആ ബാൽക്കണി മാറി.  

ഒന്നും കാണണ്ടല്ലോ 

ജീവിതം പതുകെ പച്ച പിടിച്ചു.


അധിക കാലം കഴിഞ്ഞില്ല..

അടുത്ത വില്ലൻ വന്നു 

ആരായിരിക്കും 

ഒട്ടും പ്രതീക്ഷിക്കാതെ ഒരാൾ  

അംബാനിയും, കൂട്ടുകാരനും,

അയാളുടെ ഒടുക്കത്തെ ഡിജിറ്റൽ ഇന്ത്യ!

നേരത്തെ ചുമ്മാ വന്നിരുന്ന ടീം ഒക്കെ ഇപ്പൊ രാത്രിയും  വന്നു മൊബൈലും നോക്കി ഇരിക്കാൻ തുടങ്ങി.

നമ്മളെ കാണില്ല ..നമ്മളെ കാണില്ല. അവർക്കു പ്രൈവസി ആളാണ്.. ചുറ്റും ഇരുട്ട്.. 

നമുക്ക് അങ്ങനെ അല്ലല്ലോ.. ഇരുളിൽ അങ്ങിങ്ങു 1൦൦ ന്റെ ബൾബ് പോലെ.. HD  ദൃശ്യ മിഴിവോടെ  ശ്ശെ.. 

പറ്റൂല്ല.. മതി ...

അങ്ങനെ ഒരിക്കലും തുറക്കാത്ത തെക്കിനി പോലെ ആ ബാൽക്കണി മാറി ..


പെട്രോൾ വില 150  ആയാലും ഞാൻ കുറ്റം  പറയില്ല.

ഇവന്മാർക്കൊക്കെ ഓരോ കക്കൂസ് വച്ച് കൊടുക്ക് 















 

പ്രണയകാലങ്ങളിൽ നാം കണ്ട കനവുകൾ ഒക്കെയും മെല്ലെ മറന്നു പോയോ 

ഒന്നായ നാൾ മുതൽ നാം രണ്ടു വഴികളെ നമ്മുടേതാക്കാൻ പറന്നതാണോ..