2019, മേയ് 20, തിങ്കളാഴ്‌ച

അമാവാസി


നിഴൽ നിലാവിന്റെ നീല നിറം കടം കൊണ്ട് വലുതായി വലുതായി,
 ഭൂമി മുഴോനും വിഴുങ്ങണതാ...




100th 






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

ശാരിക

നിലാവു  വരച്ചിട്ട ചിത്രങ്ങൾ നാലു പാടും ചിതറിക്കിടക്കുന്നത് കാണാതെ മുന്നോട്ട് ഓടിക്കൊണ്ടിരിക്കുമ്പോ മനസ്സിൽ പേടിയുണ്ടയിരുന്നില്ല സമയം എത്ര  ആയി എന്ന് അവൾ ചിന്തിച്ചിരുന്നില്ല. മനസ്സാണ് പേടി ഉണ്ടാക്കുന്നതും പേടിപ്പെടുത്തുന്നതും എല്ലാം.

ഒരു പക്ഷെ അവൾക്കു മനസ്സ് നഷ്ടപ്പെട്ടിരുന്നിരിക്കണം അല്ലെങ്കിൽ മനസ്സിന് അവളെ.

ഇവൾ രേവതി,  നമ്മൾ പലപ്പോഴായി വായിച്ചു മറന്ന കഥകളിലെ  ഒരു കഥാപാത്രം. ഇവൾക്ക് പറയാൻ പുതിയ കഥ ഒന്നും ഇല്ല. എല്ലാം പഴയത് തന്നെ, ചില കഥകൾ അങ്ങിനെയാണ്.. കഥാപാത്രങ്ങൾ മാറും,  പുതിയ മുഖങ്ങളിലൂടെ കഥകൾ പുനര്ജനിക്കും. അതിങ്ങനെ ആവര്ത്തിക്കും ... വിരസത ഏതുമില്ലാതെ.

രേവതിക്ക് ആറു വയസ്സായ ഒരു കുട്ടി ഉണ്ട്. ഒരു മാലാഖ കുട്ടി, അവളെ എല്ലാരും ശാരു എന്ന് വിളിക്കും പക്ഷെ എല്ലാരോടും അവൾ പറയും ഞാൻ ശാരു അല്ല,   ശാരിക,  ശാരിക ശരത്ത്.

പേരിലെപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ശരത്തിനെ അവൾ കണ്ടിട്ടില്ല ഇതുവരെ. അവൾക്കു ശരത്  ഒരാളല്ല,  അവൾ തന്നെ ആണ്. ശരത് കൂടെ ഉണ്ടെങ്കിലെ സ്വന്തം  പേര് പൂർണമാവു  എന്നു ആ കുഞ്ഞു മനസ്സ് വിശ്വസിച്ചതാണ്, രേവതി അങ്ങനാണ് പഠിപ്പിച്ചതും.  `അച്ഛൻ അങ്ങ് പോയില്ലേ ദൂരേക്ക്‌, നമ്മളെ ഒറ്റക്കാക്കീട്ടു..`

[tbc]







 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

നയം വ്യക്തമാക്കുന്നു

പ്രേമം  നിന്റെ കണ്ണിലാണ്.
എന്റെ കണ്ണുകൾ കൊണ്ട് ഞാനതറിയുന്നുവെന്നേയുള്ളൂ











 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

ഒരു തേപ്പിന്റെ കഥ




തണുത്തുറഞ്ഞിരുന്ന, ഇരുമ്പ് പെട്ടി,  ചൂടാവാൻ അറിയാതെ, അതിന്റെ അഴകിൽ, ചടഞ്ഞു കൂടി ഇരിക്കുകയായിരുന്നു. ഒരു ആയുഷ്കാലം മുഴുവനിരുന്നാലും, ചുട്ടു പഴുക്കാൻ മടുപ്പെന്ന പോലെ.

അങ്ങനെ വിട്ടാൽ പറ്റില്ലാലോ,  എത്ര അഴകുണ്ടെങ്കിലും സൂര്യൻ ചുവന്നുതുടുത്താലുള്ളഴകാണഴക്.  ഇരുമ്പു ചുട്ടു ചുവന്നാലോ,

അരണി  കടഞ്ഞെടുത്ത ഇച്ചിരി തീപ്പൊരി, ഊതി ഊതി, വരണ്ട തൊണ്ട കൊണ്ടൂതി ജീവൻ വെപ്പിച്ചു , അതിൽ നിന്ന് കനലളന്നു, ആ പെട്ടിയിലിട്ടു.

പിന്നതിനെ വീണ്ടും വീശിയും ഊതിയും ചൂടാക്കി. ഒരു ജന്മം മുഴുവനിരുന്നാലും  ഇതന്നെ വൃത്തി എന്ന മട്ടിൽ അതിൽ , ആത്മാവിനെ ഉഴിഞ്ഞിട്ടു.

അങ്ങനെ ആ പെട്ടി ചൂടായി..

ചിരിയായി കളിയായി..

ചൂടുച്ചിയിലെത്തി.

നിറമൊത്തു.

അഴകൊത്തു.

എല്ലാമൊത്തു.

പിന്നെ,

സമയമൊത്തപ്പോൾ,

നല്ല വെടുപ്പായിട്ടു തേച്ചു....

വടി  പോലെ... കൊടുത്തടി കൊള്ളാൻ പാകത്തിൽ









 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


നിയോഗങ്ങൾ

നിനക്കാരുമല്ലാതിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നല്ലോ..
നമുക്കിരുവർക്കുമുണ്ടായിരുന്നില്ലേ, തമ്മിലറിയാതിരുന്ന ഒരു കാലം,
നീ ഒഴുകിയിരുന്ന വഴി വെട്ടിപ്പിടിച്ചു ഞാൻ എന്നിലേക്ക്‌ തിരിച്ചു വിടും മുന്നൊരു കാലം.

മുഴുവൻ ഭൂമിക്കു നടുക്ക് ഒറ്റയ്ക്ക്  നിന്നിട്ടും ഒറ്റപ്പെടൽ തോന്നാതിരുന്ന കാലം.
നാളെ എന്ത് സംഭവിക്കുമെന്നു യാതൊരു ഭയവുമില്ലാതിരുന്ന കാലം.

ഞാൻ നമ്മളല്ലാതിരുന്ന ആ കാലത്തെപ്പറ്റിയാണ് പറയുന്നത്,
പഴമയുടെ, പൊടി പിടിച്ച പുസ്തകങ്ങളിലൊന്ന് കയ്യിലെടുത്തു , മറിച്ചു നോക്കി ആഞ്ഞു തുമ്മും പോലെ.
പാഴ്മുള പൊട്ടിയ പാവലത്തിനു പന്തലിടുന്ന പോലെ ആയിരുന്നു, കുറച്ചു നാൾ.

പിന്നെ അവിടെ നിന്ന് ചിരിക്കാനും, ചിരിപ്പിക്കാനും പഠിച്ചു,

അങ്ങനെ ഒടുവിൽ നമ്മളിലെത്തി നിന്നു.

പലപ്പോഴും വഴി തെറ്റിയാലും നമ്മൾ ലക്ഷ്യത്തിലെത്താറില്ലേ,  വഴികളേക്കാൾ നമ്മൾ എത്തിച്ചേരേണ്ട നിയോഗങ്ങളുണ്ട്.  അവ പക്ഷെ മുന്നോട്ടു സഞ്ചരിക്കുമ്പോഴല്ല,
പിന്നോട്ട് സഞ്ചരിക്കുമ്പോഴാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ കാലത്തിൽ എന്റെ നിയോഗം നിന്നിലേക്കെത്തുക, എന്നായിരുന്നു അതിപ്പോൾ, ഇപ്പോൾ മാത്രം ഞാനറിയുന്നു.

ഇനി നാം കൈകോർത്തു, ചെറു വിരലിൽ നമ്മുടെ സ്വപ്നത്തെയും കോർത്ത് എങ്ങോട്ടൊക്കെയോ പോവേണ്ടതുണ്ട്.

എവിടെയോ ചെന്ന് തിരിഞ്ഞു നോക്കി നിയോഗങ്ങൾ തിരിച്ചറിയാൻ.






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.