2014, ഫെബ്രുവരി 12, ബുധനാഴ്‌ച

ഒന്ന് + ഒന്ന് = ഇമ്മിണി വല്ല്യ ഒന്ന് !



‘ഒന്നും ഒന്നും എത്രയാണെടാ?’

ഗുരുനാഥൻ ഒരിക്കൽ മജീദിനോടു ചോദിച്ചു.

………………………………………………..

മജീദ് ആലോചിച്ചു. രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതു പോലെ രണ്ട് ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണംവെച്ച ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ മജീദ് സാഭിമാനം പ്രസ്താവിച്ചു:

‘ഇമ്മിണി വല്യ ഒന്ന്!’

അങ്ങനെ കണക്കു ശാസ്ത്രത്തിൽ ഒരു പുതിയ തത്ത്വം കണ്ടു പിടിച്ചതിനു മജീദിനെ അന്നു ബഞ്ചിൽ കയറ്റി നിർത്തി.”




-- കടപ്പാട് വൈക്കം മുഹമ്മദ്‌ ബഷീർ




























 ഇടവേളയിൽ .. idavelayil

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

ബംഗളൂരു പോലീസ് !



പേര് കേൾക്കുമ്പോൾ ഒരു മുംബൈ പോലീസ് സ്റ്റൈൽ സ്റ്റോറി ഒന്നും പ്രതീക്ഷിക്കരുത് , ചുമ്മാ ഒരു സംഭവം തട്ടിക്കൂട്ടി എഴുതാൻ പോണു അത്രേയുള്ളൂ ...

പേരുപോലെ തന്നെ സംഭവം നടക്കുന്നത് ബാoഗളൂര് ആണ്, ഒരു മാസാവസാനം അർത്ഥരാത്രി ഫ്ലാറ്റിനു മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിക്കാനിറങ്ങിയ ആ മൂന്നു ചെറുപ്പക്കാരുടെ മനസ്സിൽ ലഡ്ഡു പൊട്ടി, "നമുക്കൊന്ന് നടക്കാനിറങ്ങാം..".
ആര്ക്കും ചേദമില്ലാത്ത ലഡ്ഡു ആയതിനാലും, കുടിച്ച ബിയറിനു ബാലൻസ്‌ തെറ്റിക്കാൻ ആവാത്തതിനാലും മൂന്നുപേരും അടുത്ത ഇട വഴി ലക്ഷ്യമാക്കി നടന്നു.

നടന്നു നടന്നു കെട്ടിറങ്ങി, കുടിച്ച കാശ് വെറുതെ ആയി എന്ന് തോന്നിയപ്പോൾ അവർ തിരിച്ചു നടന്നു.

വരുന്ന വഴി കണ്ണു പിടിക്കാഞ്ഞിട്ടോ അതോ കാണാഞ്ഞിട്ടോ എന്നറിയില്ല, ഇപ്പോൾ നാല് ഗമണ്ടൻ പട്ടികൾ നീയോ ഞാനോ എന്ന മട്ടിൽ അവരെ നോക്കി ആ ഇടവഴിയിൽ നിൽപ്പുണ്ടായിരുന്നു.. ആ തെരുവു നായ്ക്കളെ കടന്നു വേണം തിരിച്ചു പോവാൻ.

പണി പാളി, 

"ഫോളോ മി .."

കൂട്ടത്തിൽ ഏറ്റവും ധൈര്യമുള്ള മച്ചമ്പി മുന്നോട്ടു നടന്നു.... "പട്ടികൾ നമ്മളെ ഒന്നും ചെയ്യില്ല.. ധൈര്യം! അതാണ്‌ നമുക്ക് വേണ്ടത് "

ഏകദേശം പട്ടിയുടെ അടുത്തെത്തിയപ്പോൾ മച്ചമ്പിക്ക്താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്ന് തിരിച്ചറിവുണ്ടായി, കൂട്ടുകാർ രണ്ടും നിന്നിടത്ത് തന്നെ ഇളിച്ചുകൊണ്ട് നില്ക്കുന്നു.
ധൈര്യം ചോർന്നു പോയ മച്ചമ്പി എങ്ങനെയോ തിരിച്ചു തന്റെ ക്ലോസ് ഫ്രെണ്ട്സിന്റെ അടുത്തെത്തി പെട്ടെന്നോർമ്മ വന്ന തെറികളൊക്കെ വിളിച്ചു..

പ്രതികരിച്ചത് പക്ഷെ പട്ടികൾ ആയിരുന്നു.മച്ചമ്പി ഉപയോഗിച്ച "നായിന്റെ മക്കളെ" എന്ന പ്രയോഗം അവർക്കിഷ്ടപ്പെട്ടുകാണില്ല, അവർ ഒരു തെറ്റും ചെയ്തില്ലല്ലോ. ആ നാറികൾ അവരുടെ മക്കൾ പോലും..

പട്ടികളിൽ നിന്ന് രക്ഷപെടാനുള്ള ,ഏക വഴി ആയ മെയിൻ റോഡിലേക്ക് അവർ നീങ്ങി.
കുറച്ചു ദൂരെ രണ്ടു പോലീസു മാമന്മാർ ബൈക്കിൽ പോകുന്നവരെ തടഞ്ഞു നിർത്തി ചെക്കു ചെയ്യുന്നുണ്ടായിരിന്നു, കെട്ടിറങ്ങിയതിനാലും ബൈക്ക് ഇല്ലാത്തതിനാലും ഒട്ടും സംഭ്രമിക്കാതെ അവർ മുന്നോട്ടു നീങ്ങി,

പട്ടികളെക്കാൾ ഭേദമാണല്ലോ പോലീസ്...

അവർ പോലീസ്കാരുടെ അടുത്തെത്തിയതും, മലയാളം സിനിമകളിൽ കാണുന്ന തമിഴ് വില്ലൻമാരുടെ മുഖഛായ ഉള്ള ആ പോലീസുകാരൻ അവരെ തടഞ്ഞു നിർത്തി.


തല്ലാൻ കയ്യോങ്ങും പോലെ കയ്‌ പൊക്കി അയാള ചോദിച്ചു "ടൈം എഷ്ടു ??"

മൂന്നു പേരും ഇടതു കയ്തണ്ടയിലെ ഇല്ലാത്ത വാച്ചിലേക്ക് സൂക്ഷിച്ചു നോക്കി.. "ടൈം എഷ്ടു .." വീണ്ടും ചോദ്യം.
കന്നഡ അറിയാത്തതിനാൽ, അറിയാവുന്ന ഹിന്ദിയിൽ "പട്ടി -കുത്ത- നായ" എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും സംഗതി കയ് വിട്ടു പോയി.
പോലീസുകാരൻ കന്നഡയിൽ തെറിവിളിക്കുകയാണ് എന്നറിഞ്ഞിട്ടും ചിരിച്ചുകൊണ്ട് അവർ നിന്നു, പോലീസുകാരൻ അറിയാവുന്ന ഹിന്ദിയിലും തെറി പറഞ്ഞു തുടങ്ങി.

തെറി പറയുമ്പോൾ അയാൾ വലതു കയ് നീട്ടി പിടിക്കുന്നതെന്തിനാണെന്നു മൂന്നു പേർക്കും പിടികിട്ടിയില്ല.

അവർ മാറി മാറി സോറിയും കാലു പിടിക്കലും ട്രൈ ചെയ്തു കൊണ്ടേയിരുന്നു ...






പിന്നീടു സംഭവിച്ചതെല്ലാം നാടകീയമായിരുന്നു , എവിടെനിന്നോ ഒരു പോലീസ് ജീപ് വരുന്നു, മൂന്നിനെയും തള്ളികേറ്റുന്നു, മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തുന്നു..

പോലീസുകാർ മാറി മാറി ചോദ്യം ചെയ്യുന്നു.. രാജമാണിക്ക്യം ഒരു തവണ കണ്ടാൽ തന്നെ മനസ്സിലാകുന്ന കാര്യം അവർക്കാർക്കും കത്തിയില്ല.

പോലീസുമാമനും ക്ഷമ നശിച്ചു , അവസാനം അയാൾ വന്നു പറഞ്ഞു , "ഗിവ് 500 ആൻഡ്‌ ഗോ"
രണ്ടാമത്തെ ലഡ്ഡു പൊട്ടി , "സർ , 300 , ഡോണ്ട് ഹാവ് മണി."

അയാൾ ചിന്തയിലാണ്ടു , "സർ പ്ലീസ്"

"ഓക്കേ , ഗിവ് 300 ആൻഡ്‌ ലീവ്"
പിന്നെ ഒന്നും ആലോജിച്ചില്ല , കയ്യിലുള്ള കാശും കൊടുത്തു വെളിയിൽ ഇറങ്ങി...

ഇനി എങ്ങനെ തിരിച്ചു പോകും..?
മച്ചമ്പി വീണ്ടും നേതൃത്വം ഏറ്റെടുത്തു , പതുക്കെ തിരിച്ചു ചെന്ന് കാശ് മേടിച്ച പോലീസുമാമനോട് ചോദിച്ചു

"സർ, കാൻ യു ഡ്രോപ്പ് അസ്‌ ബാക് ??"

ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലുo കാട്ടാതെ തെറി വിളി.

പിന്നെ അങ്ങു ഇറങ്ങി നടന്നു, വഴിയിൽ പട്ടിയുമില്ല പൊലീസുമില്ല , മൂന്നു കിലോമീറ്റെർ!! വാട്ട്‌ എ മിഡ്‌ നൈറ്റ് വാക് !!

പിറകിൽ നടന്ന കൊച്ചാപ്പി പറഞ്ഞു..

"ഇതിപ്പോ തെറീം കേട്ടു , കാശും പോയി .."

.
.
.
"പോലീസിനെക്കാൾ ഭേദം പട്ടികളായിരുന്നളിയാ..."









 ഇടവേളയിൽ .. idavelayil