2016, മേയ് 25, ബുധനാഴ്‌ച

മറവി

യാത്രയയച്ചു കാണാമറയത്തു   അകലും വരെ,
അല്ലെങ്കിൽ ചിത കത്തി അണയും വരെ,
പിന്നെ പതിയെ പണ്ട് പറഞ്ഞ വാക്കുകൾ മങ്ങും
നീ യില്ലാതെ ഞാനില്ല, നിന്നിൽ ഞാൻ അലിഞ്ഞു പോയി....

നല്ലതാണ്,  എന്നും കരയെണ്ടല്ലോ.  ഒരു ചെറിയ നീറ്റലായി ഓരോ മുറിവും മറയും
മറവി ഒരു അനുഗ്രഹം.

ചീത്തയാണ്‌,  മനസ്സിന്റെ സ്വാർത്ഥത കണ്ടെത്തിയ ഒരു ഒഴിവുകഴിവ്..ഒരു ഒളിച്ചോട്ടം
മറവി ഒരു ഭീരുവാണ്,

2016, മേയ് 13, വെള്ളിയാഴ്‌ച

നിശീഥിനി

നിറവിന്റെ പകൽ  വിരിഞ്ഞു കൊഴിഞ്ഞു തീർന്ന രാത്രി,
ഒരു മഴച്ചാറ്റിലിൽ ചോർന്നൊലിക്കുന്ന നിലാവിന്റെ രാത്രി..
മുല്ലപ്പൂ മണം കവർന്നെടുത്ത മഴ വിളിക്കാതിരുന്നിട്ടും
ഇലകൾ നിന്ന് പെയ്ത പ്രണയാതുരമായ രാത്രി

കറുത്തിരുണ്ട രാത്രിക്കും എത്ര നിറങ്ങളാണ്
എത്ര ഭാവങ്ങളാണ്

അറിയാത്ത ഭാവിയിലെക്കുറ്റു നോക്കുംമ്പോൾ പലപ്പോഴും
രാത്രിയെ  കാണാറില്ല പകലിന്റെ വെളിച്ചത്തിനു മങ്ങിയ രാത്രികൾ
ഒളിച്ചിരിക്കുകയാണ് പതിവ്.

രാത്രിയുടെ ക്യാൻവാസിലാണ് കിനാക്കളുടെ പൊലിമ നിറഞ്ഞു നിന്നത്‌


ഹൃദയത്തിനുള്ളിലെ നീരുറവ പോലെ
ആരും കാണാതെ ഒളിച്ചിരിക്കുന്ന രാത്രിയുടെ ആത്മാവിനെ
കുടമുല്ല പൂക്കളെങ്കിലും തിരിച്ചറിയുന്നുണ്ടല്ലോ

ഒരായിരം കല്യാണ സൌഗന്ധികങ്ങളെ തോല്പ്പിക്കുമാറ്
ഓരോ രാത്രിയും ഉയിർതെനീക്കുന്പോൾ  പകലിനെക്കാൾ ഏറെ
നമ്മൾ കാത്തിരുന്നതും ഈ രാത്ര്ക്ക് വേണ്ടി യല്ലേ

പടി വാതിൽക്കൽ നില്ക്കുന്ന ഉറക്കത്തേയും നോക്കിക്കൊണ്ടു
കെട്ടിപ്പിടിച്ചു കിടന്നതും ഈ രാത്രിയെ തന്നെ..

നീല നിശീഥിനീ നീ ഒരു അത്ഭുതമാണ്
ഇരുളുന്തോരും അഴകേറുന്ന അത്ഭുതം