2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

മുത്തശ്ശി



ഇടിമുഴക്കം കേട്ടു ദൂരെ, യെങ്ങോ പെയ്ത മഴയുടെ കുളി-
രുമായിളം കാറ്റിക്കിളികൂട്ടി തഴുകവേ മെല്ലെയാ-
ടിക്കളിക്കും നിലവിളക്കിൻ തിരിയോന്നണഞ്ഞു കിട്ടാനി -
രുളെന്റെയുമ്മറത്തോരുകോണിലെത്തി നില്ക്കുന്നു!

നീട്ടിപ്പിടിച്ച കൈ ചെമ്മേ ചരിച്ചാ കാറ്റെ തടുത്തിരുന്നൊ -
റ്റക്കു ചുണ്ടിലെ ഹരിനാമകീർതനമൊട്ടുമീണം വിടാതെ-
ചൊല്ലിക്കൊണ്ടു സന്ധ്യതൻ ദീപ്തമാമനുഭൂതിയായെന്റെ -
ബാല്യകാലസ്സുകൃതമായോർമ തൻ പൂമുഖത്തെൻ  മുത്തശ്ശി !!

പുല്ലിൽ കുരുത്ത, ചെറു പൂവിൽ തുളുമ്പി നിറ മഞ്ഞിന്റെ നൈർമല്ല്യ-
മേറുന്ന തുള്ളികളിലെങ്ങും പടർന്നോഴുകുമേഴു വർണങ്ങളാ-
യെന്റെ  ചേതസിൻ ഗതികളിൽ കഥകളായ് പിന്നെ വഴികാട്ടിയാ-
യണഞ്ഞ മൃദുഹസ്തങ്ങളേതുകാറ്റിനും കനിവിന്റെ പാഠമാകും!






 ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ