2020, ജൂലൈ 5, ഞായറാഴ്‌ച

പരാജയപ്പെട്ട മറ്റൊരെഴുത്ത്

എന്താ പെണ്ണെ ഒന്നു തൊടുമ്പൊഴെക്കു കുളിരുകോരുന്നെ.

'ആകാശച്ചെരുവിലാരോ കുരുതിക്കിണ്ണം തട്ടിമറിച്ചു...'
 ഭാഷയുടെ അനന്ത വിഹായസിൽ അലഞ്ഞു നടക്കുന്ന മേഘങ്ങളേം, പക്ഷികളേം - ഏതു പക്ഷി എന്നി ചോയിക്കണ്ട, ഏതോ ഒരു പറവ -

പറഞ്ഞു വന്നത്,  വലിയ വലിയ കവികളെം കലാകാരൻമാരേം ഒക്കെ ആണ്, ആ ഏരിയൽ വിൻഡോ ഒന്നു എക്സ്‌പ്ലോർ ചെയ്‌തു ഒരു പക്കി എങ്കിലുമാവാൻ കരുതിക്കൂട്ടി തുറന്നതാനീ എഡിറ്റർ.

എന്തെങ്കിലും എഴുതണം,
ബാത് റൂമിൽ തുടങ്ങി, എവിടെ ഒറ്റയ്ക്ക് ഇരുന്നാലും കേറി വരുന്ന ലേറ്റസ്‌റ്റ്‌ തേപ്പു കഥ എഴുതാനുള്ള ചങ്കുറപ്പു ഇതുവരെ ആയിട്ടില്ല, പൊടീം തട്ടി ഓളു പോയപ്പൊ, കുറച്ചൊന്നു ഡൗണായതാണ്‌. ആ സ്‌റ്റോറി ചൂടാറാതെ പിറകെ വരൺണ്ട്‌.

ഇപ്പൊ ഓപ്പണിംങ്‌ പഞ്ചായി, ഓളോടു പറയാറുള്ള ആ ലൈൻ മാത്രം കിടക്കട്ടെ.  ഒരു നോൺ ലീനിയർ സ്‌റ്റോറി പറയുമ്പൊ, എവിടേലും കണെക്‌ട്‌ ആയിക്കൊളും.  ഇല്ലേലും അവിടെ കിടക്കട്ടെ, പുല്ല്.

എന്തെങ്കിലും എഴുതണം ആദ്യം പ്രണയത്തെപ്പറ്റി എഴുത്ത്. പ്രണയം കൊണ്ട് ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ട് എങ്കിൽ  അതു മിക്കവാറും എഴുത്തുകാരൻ മാത്രമായി. എഴുത്തുകാരന് പലപ്പോഴും  താൻ അനുഭവിച്ചിട്ടുള്ള തിനേക്കാൾ കൂടുതൽ ഒരു മായാപ്രപഞ്ചം ആണ് പ്രണയം. അതൊരുപാട് കളറുള്ള ഒരു സംഭവമാണെന്ന അന്ന് എഴുതിപ്പിടിപ്പിക്കാൻ പിന്നെ ഒരുപാടു വേദനയും വിരഹവും പിന്നെ എപ്പോഴും പറയാറുള്ള നൊമ്പരം ഒക്കെ ഉണ്ടെന്ന് എഴുതണം അങ്ങനെയാണ് പ്രണയം പ്രണയമായത്.  ഈ നൊമ്പരം എന്നു പറയുന്നത് പമ്പരം പോലെ എന്തോ ആണ്.

ഒറ്റയടിക്ക് ഒരു പ്രണയ കാവ്യം എഴുതി ഒന്നു famous ആവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതതിന്റെ ട്രെൻഡിനു ചേർന്ന രീതിയിൽ വരാത്തതിന്റെ പ്രശ്നമാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ