2019, മേയ് 20, തിങ്കളാഴ്‌ച

ഒരു തേപ്പിന്റെ കഥ




തണുത്തുറഞ്ഞിരുന്ന, ഇരുമ്പ് പെട്ടി,  ചൂടാവാൻ അറിയാതെ, അതിന്റെ അഴകിൽ, ചടഞ്ഞു കൂടി ഇരിക്കുകയായിരുന്നു. ഒരു ആയുഷ്കാലം മുഴുവനിരുന്നാലും, ചുട്ടു പഴുക്കാൻ മടുപ്പെന്ന പോലെ.

അങ്ങനെ വിട്ടാൽ പറ്റില്ലാലോ,  എത്ര അഴകുണ്ടെങ്കിലും സൂര്യൻ ചുവന്നുതുടുത്താലുള്ളഴകാണഴക്.  ഇരുമ്പു ചുട്ടു ചുവന്നാലോ,

അരണി  കടഞ്ഞെടുത്ത ഇച്ചിരി തീപ്പൊരി, ഊതി ഊതി, വരണ്ട തൊണ്ട കൊണ്ടൂതി ജീവൻ വെപ്പിച്ചു , അതിൽ നിന്ന് കനലളന്നു, ആ പെട്ടിയിലിട്ടു.

പിന്നതിനെ വീണ്ടും വീശിയും ഊതിയും ചൂടാക്കി. ഒരു ജന്മം മുഴുവനിരുന്നാലും  ഇതന്നെ വൃത്തി എന്ന മട്ടിൽ അതിൽ , ആത്മാവിനെ ഉഴിഞ്ഞിട്ടു.

അങ്ങനെ ആ പെട്ടി ചൂടായി..

ചിരിയായി കളിയായി..

ചൂടുച്ചിയിലെത്തി.

നിറമൊത്തു.

അഴകൊത്തു.

എല്ലാമൊത്തു.

പിന്നെ,

സമയമൊത്തപ്പോൾ,

നല്ല വെടുപ്പായിട്ടു തേച്ചു....

വടി  പോലെ... കൊടുത്തടി കൊള്ളാൻ പാകത്തിൽ









 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ