2014, ജൂലൈ 29, ചൊവ്വാഴ്ച

ഒരു താരാട്ട് ....

[എന്നും അമ്മ മാത്രം പാടാറുള്ള താരാട്ട് ഇനി ഈ അച്ഛൻ പാടട്ടെ , അമ്മയുടെ ഓർമകളിൽ ]


അച്ഛൻറെയോമന പൊൻമകളെ ,
കണ്ണിന്നു കണ്ണായ് നീയുറങ്ങു.. ....
അമ്മതൻ സൌന്ദര്യപ്പാൽ കടഞ്ഞെടുത്തൊരു
നവനീതമായ് മുന്നിൽ  നീ വിളങ്ങു..(2)


നിൻ പുഞ്ചിരിക്കെന്തു പകരം തരും,
ഇന്നീ  ശ്രാവണ മധുചന്ദ്രിക!
നിന് ചൊടി ചെമ്പനീർ പൂക്കളാകും,
പിന്നെ, നിൻ ചുണ്ടിൽ നിന്നമ്മ പുഞ്ചിരിക്കും!


കരയാതെയോമലേ  നീയുറങ്ങു,
ഇനി, കൊഞ്ചിചിണുങ്ങുവാൻ നേരമില്ല!
വാനിലിലമ്പിളി, താരകളും അതി-
ലേറ്റം തിളക്കമായ് നിന്നമ്മയും,
പാടുന്ന താരാട്ടേറ്റു പാടാമച്ഛനായിര-
മോർമകൾ ചേർത്ത് വയ്ക്കാം.

അച്ഛൻറെയോമന പൊൻമകളെ ,
കണ്ണിന്നു കണ്ണായ് നീയുറങ്ങു.. ....


കൊഞ്ചി ചിണുങ്ങാതെ  കണ്മണി,
എന്റെ പുന്നാര പൂമുത്താം തേൻകനി..
വാനിലിലമ്പിളി വന്നുദിക്കും പോലെ
എന്നിൽ വിരിയുന്ന പാലോളി നീ....
ആയിരമുമ്മകൾ ചേർത്തു വയ്ക്കാം..
നിന്നെയാവണി തൊട്ടിലിലൂയലാട്ടാം

അച്ഛൻറെയോമന പൊൻമകളെ ,
കണ്ണിന്നു കണ്ണായ് നീയുറങ്ങു.. ....






 ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ