2018, ഡിസംബർ 1, ശനിയാഴ്‌ച

തത്വമസി



നീയാകിയ ഞാനേ, ഞാനാകിയ നിയേ...
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

മണ്ണാമുടയോനെ മണ്ണിന്നുടയോനേ,
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

വിണ്ണാമുടയോനെ വിണ്ണിന്നുടയോനേ,
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

ഞാനാമുടയോനെ, എന്നിൽ കുടിയോനെ,
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

പൂവാമുടയോനെ, പൂവിൽ നിറവോനേ,
നിന്നിൽ നീറയും തേനേയുണ്ണുന്നതു നീയേ..

കാറ്റാമുടയോനേ, കാറാമുടയോനേ,
മഴയായി പാരാകെ പെയ്യുന്നത് നീയേ..

പുഴയായതു നീയേ മഴയായതു നീയേ,
വെയിലായീ പേമാരിയെ ഒപ്പുന്നതു നീയേ..

നീയാകിയ ഞാനേ, ഞാനാകിയ നിയേ...
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

പാരാകെയുമെങ്ങും നീ നിറയുന്നവനല്ലോ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.(2)

മണ്ണാമുടയോനെ മണ്ണിന്നുടയോനേ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.

വിണ്ണാമുടയോനെ വിണ്ണിന്നുടയോനേ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.

ഞാനാമുടയോനെ, എന്നിൽ കുടിയോനെ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.

പാരാകെയുമെങ്ങും നീ നിറയുന്നവനല്ലോ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.

നീയാകിയ ഞാനേ, ഞാനാകിയ നിയേ...
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.(2)



[അത് നീ ആകുന്നു 
എല്ലായിടത്തും നിറഞ്ഞു, നിന്നിലും തുളുമ്പുന്ന.. അത് നീ ആകുന്നു...
പക്ഷെ അത് അതും,  നീ നീയുമായി തുടരണം എന്നാണ് വിധി.
]














 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ