2015, ജനുവരി 29, വ്യാഴാഴ്‌ച

കരയാനിരിക്കുന്നവരെ തേടി !!



രാത്രി പത്തു പതിനൊന്നു മണിയായിക്കാണണം, നഗരത്തിലെ തിരക്കൊഴിഞ്ഞു. കൂടുള്ളവർ കൂട്ടിലേക്കും ഇല്ലാത്തവർ കടത്തിണ്ണകളിലേക്കും ചേക്കേറിയ സമയം.

ഭ്രാന്തൻ വിറച്ചു വിറച്ചു കിടക്കാനൊരിടം നോക്കുകയാണ്, എല്ലായിടത്തും അഴുക്കാണ് എന്ന് കണ്ടു അറച്ചറച്ച്, അങ്ങനെ പരതുന്നു.

അടുത്ത് കണ്ട റോഡിനരികിലൂടെ ഒരു നായ പോകുന്നുണ്ടായിരുന്നു, ഭ്രാന്തന്റെ കണ്ണുകൾ അതിന്മേൽ പതിഞ്ഞു..
നായയെ കണ്ടതും ഭ്രാന്തന്റെ മുഖത്ത് സഹതാപം നിറഞ്ഞു. ഒപ്പം നിസ്സഹായതയും.
പൊടുന്നനെ എന്തോ കണ്ടിട്ടെന്ന പോലെ ആ നായ റോഡിനു കുറുകെ ഓടി.
വരാൻ പോകുന്നതെന്താനെണന്നു ഭ്രാന്താണ് മാത്രം അറിയാമായിരുന്നു
റോഡിലൂടെ പഞ്ഞുവന്ന ഒരു ലോറി,അതിന്റെ മേൽ  കയറിയിറങ്ങി കടന്നു പോയി.

ചുടു ചോരയുടെ മനം ഭ്രാന്തന്റെ മൂക്കിലേക്ക് തുളച്ചു കയറി... ഭ്രാന്തൻ ലക്ഷ്യമില്ലാതെ എങ്ങോട്ടോ ഓടി.. മറ്റൊരു ഉറക്കമില്ലാത്ത രാത്രിയിലൂടെ.

----

സംഭവിക്കാൻ പോകുന്നതെന്താനെന്നു കാണാൻ പറ്റിയിരുന്നു അയാൾക്ക്. ഏതൊക്കെയോ ദൈവങ്ങൾക്ക് കൊടിയ ബലികൾ നല്കി നേടിയ സിദ്ധി. അമാനുഷിക ശക്തികളോട് ആദ്യം പുച്ഛമായിരുന്നു അയാൾക്ക്. പിന്നെ ആരാധന ആയി നേടാൻ പറ്റുമെന്ന് മനസ്സിലാക്കിയപ്പോൾ ആവേശമായി. കർമങ്ങളുടെ ഒടുക്കം,പത്തു വയസ്സായ സ്വന്തം മകന്റെ കഴുത്തറുത്തു രക്തം ബലി നല്കി, ശേഷിച്ച മാംസം എഴുനാൾ കൊണ്ട് ഭക്ഷിക്കുകയും ചെയ്തു, ഏതു സിദ്ധി കിട്ടിയാലും മറക്കാനാകാത്ത കുറ്റബോധം. അതിനു ശേഷം ആയാൽ നാട് വിടുകയായിരുന്നു , മകനെ കൊന്നതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു എന്നും, മഹാ മാന്ത്രിക ശക്തികൾ കയ്വരിച്ചു ദിവ്യനായി എന്നു൦. പലരും പറഞ്ഞു പരത്തി.
കേട്ടവർ കേട്ടവർ പൊടിപ്പും തൊങ്ങലും ചേർത്ത് അത് പാടി നടന്നു.

സംഭവിച്ചത് മറ്റൊന്നായിരുന്നു

ഭാവി കാണുവാനുള്ള കഴിവ് കിട്ടി അയാള്ക്ക്.

ഓരോ സമയത്തും സംഭവിക്കാൻ പോകുന്ന സന്തോഷങ്ങളും  ദുരന്തങ്ങളും  അയാളറിഞ്ഞു,

പക്ഷെ ദുരന്തങ്ങൾ അയാളെ വിട്ടൊഴിഞ്ഞില്ല, കാണുമ്പോൾ മുതൽ അവ തടുക്കാൻ വേണ്ടതെല്ലാം ചെയ്യും, പക്ഷെ, അയാള് ശ്രമിക്കുന്നതും പരാജയപ്പെടുന്നതും കൂടി അയാൾ കാണുന്നുണ്ടായിരുന്നു.
 സംഭവിക്കാൻ പോകുന്നതിനെ തിരുത്താൻ കഴിയാതെ നിസ്സഹായനായി അയാൾ,

ആ നിസ്സഹായതയാണ് അയാളെ ഭ്രാന്തനാക്കിയത്.
 ചിലപ്പോൾ വളരെ നോർമൽ ആയിരിക്കും പിന്നെ എന്തൊക്കെയോ പിറുപിറുത്തു എന്തൊക്കെയോ ചെയ്തു അങ്ങനെ വട്ടം ചുറ്റും, എവിടെയോ നടക്കാനിരിക്കുന്ന ഏതോ ദുരന്തം അയാളെ വേട്ടയാടുകയാണ്.

ചിലപ്പോൾ  കുറ്റബോധം , ചിലപ്പോൾ ആധി ടെൻഷൻ .. കാഴ്ച്ചയിൽ ശെരിക്കും ഒരു ഭ്രാന്തൻ.

ഭാവിയുടെ ഇരുട്ടിലെ ഓരോ ചുവന്ന വെളിച്ചത്തിലേക്കും കണ്ണ് നട്ട് , സ്വന്തം വർത്തമാനത്തെ മറന്നു പോയ ഭ്രാന്തൻ. ഇനി കരയനിരിക്കുന്നവരെ തേടി എല്ലാം അറിഞ്ഞിട്ടും.. ഒരു ഭ്രാന്തനായി

--->






 ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ