2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

ഒറ്റമഴ

ഒറ്റമഴക്കാറ്‌ ഒറ്റയ്ക്ക് നിന്നു പെയ്യുമ്പോഴാണ്, കണ്ണിലൊരുമഴയൊതുക്കി നിർത്തി നീ എന്നിലേക്കുള്ള വാതിലിൽ മുട്ടിയത്. മഴ പിന്നെയുമൊരുപാട് പെയ്തു. എന്നിൽ നീ ഉയിരിട്ട കാലത്തിൽ തന്നെ നിന്നിൽ ഞാൻ മരിക്കുകയും ചെയ്തിയുന്നു. അത് ഞാൻ വിരഹമെന്നു കരുതി.  പ്രണയത്തിന്റെ അന്ത്യത്തിൽ നീ ഉണർന്നതിനാലാവണം, ഞാൻ മരിച്ചത് നീ അറിയാതിരുന്നത്. നീ മരിച്ചു കളയുമെന്നു പറഞ്ഞപ്പൊളെന്തിനാണ് ജഡത്തിനുള്ളിലിരുന്നു ഞാൻ പിടഞ്ഞത്.
തോറ്റുകഴിഞ്ഞവർക്കു മുന്നിലൊരുപാടു വിജയത്തിന്റെ കഥ പറയുന്ന ജോലിയാണ് നിനക്ക്. എന്റെ കഥകൾ ആ വഴി വരില്ലെന്നുറപ്പാണ്. പക്ഷേ കേൾക്കാനിരിക്കുന്നവരിൽ ഞാനെന്നുമുണ്ടാവും.

ഒന്നുറക്കെ ചുമച്ചാൽ പോലും ചുവന്നു തുടുക്കുന്ന നിന്റെ കപോലങ്ങൾ എന്നേ കാണും മാത്രയിൽ ചുവന്നു പഴുക്കട്ടെ.. ഒറ്റ മഴ തോരാതിരിക്കാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ