2020, ഏപ്രിൽ 12, ഞായറാഴ്‌ച

കൊറോണക്കാലം

നാളെ എന്തെന്നറിയാത്ത, ഇന്ന് എന്തെന്നറിയാത്ത ഒരു കാലം. മനുഷ്യർ  ഇയാംപാറ്റകൾ പോലെ മരിച്ചു വീഴുന്നു.
എവിടെയൊക്കെയോ ആരൊക്കെ അവസാന ശ്വാസത്തിനായി കഷ്ടപ്പെടുന്നു. കുറെ പേർ അവർക്കു ചുറ്റും കിടന്നോടുന്നു. അവരെക്കുറിച്ച് ചിന്തിക്കുമ്പൊൾ പോലും ചുറ്റും നിശ്ശബ്ദത കൊണ്ടു നിറയുന്നു. അടുത്തെവിടെയോ മരണത്തിന്റെ തണുപ്പും, ജീവന്റെ തുടിപ്പും തമ്മിൽ പോരടിക്കുന്നു.
ഈ നിർവികാരതയുടെ നടുവിൽ പോയകാലത്തിന്റെ ഓർമ്മകളോടൊത്തിരിക്കാതെ വേറെന്തു ചെയ്യും.
മരണത്തിന്റെ തണുപ്പിനെക്കാൾ അസ്വസ്ഥമാക്കുന്നത്, ഓർമ്മസർപ്പങ്ങൾ ശരീരത്തിലൂടെ അരിച്ചിറങ്ങുന്നതാണെങ്കിൽക്കൂടി.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ