2018 മേയ് 31, വ്യാഴാഴ്‌ച

വാചാലം

 എന്റെ ശബ്ദത്തെ എന്നെക്കാൾ നന്നായി തിരിച്ചറിയാൻ നീ പഠിച്ചിരിക്കുന്നു. ഞാൻ പോലുമറിയാതെ എന്റെ വാക്കുകളിൽ നിന്നെ നിറയ്ക്കാൻ നിനക്കല്ലാതെ ആർക്കാണ് കഴിയുക. നീ എന്റെ ആത്മാവിൽ ആണ് ഉറങ്ങുന്നതും ഉണരുന്നതും. എന്നിൽ തുളുമ്പുന്ന എല്ലാ സംഗീതവും നിന്നിൽ വന്നാണ് അവസാനിക്കുന്നത്. പിന്നെ എന്റെ ശബ്ദത്തെ എന്നെക്കാൾ നന്നായി നിനക്കറിയാം എന്നു പറയുന്നതിൽ എന്ത് അതിശയോക്തിയാണുള്ളത്?

 എന്റെ ഉള്ളിൽ നിന്ന് നിന്റെ ഉള്ളിലേക്ക് ഒരു വഴിയുണ്ട്. ഹൃദയങ്ങൾ ചേർത്തുകെട്ടിയ നൂൽപ്പാലം പോലെ. നമ്മൾ നമ്മെ കൈമാറിയ വഴി.
 ഒടുവിൽ നിന്നിലേക്കും ഞാൻ എന്നിലേയ്ക്കും ഒതുങ്ങി കൂടിയതും അതേ വഴിയിലൂടെ തന്നെ ആയിരുന്നു.

ഞാൻ എപ്പോഴും പറയാറുള്ളതുപോലെ  ഞാൻ നിന്നിലേക്ക് നടന്ന അതേ വഴിയിലൂടെയാണ് നീ എന്നിലേക്ക് നടന്നത്.

യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമായിരുന്നു. ഓരോ മഴത്തുള്ളിയും നോക്കിനിന്നു ഒരു വഴിയിലൂടെ അത് ഒഴുക്കി പോകുന്നതും നോക്കി നമ്മൾ ഒരുപാടു കനവു കണ്ടു. നമ്മുടെ ആകാശത്തിൽ നിന്നു സൂചിമുനകൾ പോലെ ഒരുപാടു മഴത്തുള്ളികളിൽ ഒരേസമയം താഴേക്ക് വരുമ്പോൾ, ഓരോ  മഴ തുള്ളിക്കും പറയാൻ ഒരുപാട് കഥകളും നൊമ്പരങ്ങളും ഉണ്ടായിരുന്നിരിക്കും.

നമ്മൾ നടന്ന വഴികൾക്ക് ഇരുവശവും സമയം കാത്തു നിന്നു. നമുക്കുവേണ്ടി മഴപോലും മാറിനിന്നു. രാത്രി തന്നെ ചെറുപ്പമായി. പല യാമങ്ങൾ നമുക്കുവേണ്ടി മാറ്റിവച്ചു. രാപ്പാടികൾ  മധുരമായി പ്രണയ ഗാനങ്ങൾ നമുക്കുവേണ്ടി പാടി. നാം അതു ശ്രദ്ധിക്കാതെ നമ്മിലേക്ക് തന്നെ ഒതുങ്ങിക്കൂടി. പ്രണയത്തിൽ നമ്മുടെ ലോകം നമ്മെക്കാൾ ചെറുതായിരുന്നതായി നാം പലതവണ പറഞ്ഞിട്ടില്ലേ.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

കൃഷ്ണഗായത്രി (പ്രണയത്തിന്റെ രാഗം)



നിലാച്ചില്ല രാവിൽ കുടഞ്ഞിട്ട പൂക്കൾ
സുഗന്ധം നിറക്കുന്ന യമുനാതടത്തിൽ,
ഞാനെന്റെ മുരളിയെ ചുണ്ടോടടുപ്പിച്ചാർ-
ദ്രയാം നിന്നെ തഴുകി തലോടി...
കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

നിന്നിൽ തുടിക്കുന്നതെൻ ജീവശ്വാസം,
നിന്നോടു ചേരുന്നതെന്നന്തരംഗം,
നിന്നിൽ തുളുന്പുന്ന രാഗമനുരാഗം
കൃഷ്ണഗായത്രി,  നീയെന്റെ പ്രണയം.....
കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

രാധികേ, നിന്റെ ആത്മാവിനാഴങ്ങൾ തേടും
നോവിന്റെയീണമായെന്നിൽ നിറയുമീ,
വിരഹത്തിലെങ്കിലും പ്രണയത്തിനീണം
ചാലിച്ച രാഗം!
നിനക്കായുരുകുന്ന ഹൃത്തിൽ നിന്നുതിരുന്ന രാഗം..
ഈകുഴലിനിക്കിളി കൂട്ടുന്ന ഗാനം!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

കാലം ചമച്ചിട്ട കണ്ണീർത്തടങ്ങളിൽ, 
പൊയ്‌പ്പോയ കര തേടിയലയുന്ന തരണി..
അതിന്നമരത്തു നീയും നില കാത്തുഞാനും
ഓളങ്ങളിൽ എന്റെ കൃഷ്ണഗായത്രിയും.


മുകിൽ മാല തെല്ലും മറയ്ക്കാതെ വിണ്ണിൽ,
തിളങ്ങുന്ന തിങ്കളും കോടി താരങ്ങളു-
മകക്കാന്പിലാനന്ദമേറ്റുമീ വേളയിൽ,
നാമിന്നു ... add--
നിനക്കായിമാത്രമെൻ മുരളി  മൂളുന്പോൾ,
നീയായുണർന്ന രാഗങ്ങളോടൊത്തു,
നി എന്നോടലിഞ്ഞിന്നു നിന്നതില്ല....


അലയായടിച്ചെന്നിൽ വിരഹം നിറയുന്പോളെ-
ന്നോടു ഗർവിച്ചു ദൂരത്തിലെവിടെയോ
ഗോപീമണികളൊടൊത്തു നീ നില്പതും
കനലായി നീറുന്നതും , തേങ്ങുന്നതും... ഉള്ളുരുക്കുന്നതും, ...



<appology>


മുകിൽ പോലെ മഴ പോലെ നിൻ ഉടലിലിതു  പെയ്തോട്ടെ
പുഴ പോലെ ഒഴുകട്ടെ...
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

രാധികേ, നിന്റെ ആത്മാവിനാഴങ്ങൾ തേടും
നോവിന്റെയീണമായെന്നിൽ നിറയുമീ,
വിരഹത്തിലെങ്കിലും പ്രണയത്തിനീണം
ചാലിച്ച രാഗം!

കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...







 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.







2018 ഏപ്രിൽ 16, തിങ്കളാഴ്‌ച

ചിരി

എന്നോടു കടം വാങ്ങിയ ആ ചിരി, തിരികെ തന്നില്ലെങ്കിലും അതിങ്ങനെ കാട്ടി കൊതിപ്പിക്കരുത്




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.